Ticker

6/recent/ticker-posts

Header Ads Widget

ഹിമാചലില്‍ മലയിടിഞ്ഞു; ദേശീയപാത ഒലിച്ചുപോയി, ടൂറിസ്റ്റുകള്‍ കുടുങ്ങി

കനത്ത മഴയിൽ ഹിമാചലിൽ മിന്നൽപ്രളയത്തിന് പിന്നാലെ പലയിടങ്ങളിലും ഉരുൾപൊട്ടി. മലയിടിഞ്ഞ് ചണ്ഡിഗഢ്-മണാലി ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

സിർമൗറിലെ പവോണ്ട സാഹിബ് പ്രദേശവുമായി ഷിലായിയെ ബന്ധിപ്പിക്കുന്ന ദേശീയപാത 707 പൂർണമായും തകർന്നു. ഉരുൾപൊട്ടലിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ലാഹൗൾ-സ്പിതി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തദ്ദേശവാസികളും വിനോദസഞ്ചാരികളും ഉൾപ്പെടെ 204 പേർ കുടുങ്ങിക്കിടക്കുന്നതായി ഹിമാചൽ പ്രദേശ് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.




പ്രദേശത്ത് തുടർച്ചയായി പെയ്യുന്ന മഴ കാരണം ഈ ആഴ്ച ലാഹൗൾ-സ്പിതി ജില്ലയിലെ ആറ് പാലങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.



ഇതിനെത്തുടർന്ന്, താത്കാലിക പാലങ്ങൾ സജ്ജീകരിക്കാൻ ആർമി ആൻഡ് ബോർഡർ റോഡ് ഓർഗനൈസേഷനോട് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു. ലാഹൗൾ- സ്പിതി ജില്ലയിലെ ഉദയ്പുരിൽ കനത്ത മഴയിൽ ഒരാൾ മരിക്കുകയും പത്ത് പേരെ കാണാതാവുകയും ചെയ്തിരുന്നു.

Post a Comment

0 Comments