Ticker

6/recent/ticker-posts

Header Ads Widget

ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; ഇളവുകളെക്കുറിച്ച് പഠിക്കാൻ നിർദേശം

സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. അവശ്യ സർവീസുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാത്രമാണ് അനുമതി. പാഠപുസ്തക അച്ചടി നടക്കുന്നതിനാൽ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.

ടി.പി.ആര്‍. അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഫലം കണ്ടില്ല; ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുതുക്കിയേക്കും.

തിങ്കളാഴ്ച മുതൽ, നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള രിതിയിൽ രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരും. രോഗികൾ അധികമുള്ള പ്രദേശങ്ങൾ പ്രത്യേക ക്ലസ്റ്ററുകളായിത്തിരിച്ച് നിയന്ത്രണം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

ഇളവുകളെക്കുറിച്ച് പഠിക്കാൻ നിർദേശം

നിയന്ത്രണങ്ങൾ കർക്കശമാക്കിയിട്ടും രോഗനിരക്ക് കുറയാത്തതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. ഇളവുകൾ സംബന്ധിച്ച് പഠിക്കാൻ വിദഗ്ധ സമിതിക്ക് മുഖ്യമന്ത്രി കർശന നിർദേശം നൽകി. ബുധനാഴ്ചക്കകം ഇതുസംബന്ധിച്ച നിർദേശം സമർപ്പിക്കണമെന്ന് ചീഫ് സെക്രട്ടറിയോടും വിദഗ്ധസമിതിയോടും ആവശ്യപ്പെട്ടു. ഓണക്കാലത്ത് രോഗപ്പകർച്ച ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകുന്നില്ലെന്നുറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

രോഗസ്ഥിരീകരണനിരക്കിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഇളവുകൾ തുടരേണ്ടതുണ്ടോ എന്നും അത്തരം നിയന്ത്രണങ്ങൾ അശാസ്ത്രീയമാണോ എന്നും സംശയങ്ങളുണ്ട്. എന്നാൽ, ടി.പി.ആർ. അടിസ്ഥാനത്തിൽത്തന്നെ നിയന്ത്രണം തുടരാൻ കഴിഞ്ഞയാഴ്ച തന്നെ തീരുമാനിച്ചിരുന്നു.

സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് കൊല്ലം,ആലപ്പുഴ ജില്ലകൾ സന്ദർശിക്കും. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ.എസ്.കെ സിംഗിന്റെനേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സന്ദർശനം നടത്തുന്നത്.

രണ്ടായി തിരിഞ്ഞ് 10 ജില്ലകളിലാണ്സന്ദർശനം. രണ്ടാമത്തെസംഘം വടക്കൻ ജില്ലകൾ സന്ദർശിക്കും. നാളെ പത്തനംതിട്ട, കോട്ടയം ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരത്തും സ്ഥിതി വിലയിരുത്തും. ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുമായുംകൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ രോഗവ്യാപനം കുറയാത്തതിന്റെ കാരണം വിലയിരുത്തുകയാണ് സംഘത്തിന്റെ പ്രഥമ ലക്ഷ്യം. ടിപിആർ 13 ന് മുകളിൽ തുടരുന്ന സാഹചര്യത്തിൽ രോഗവ്യാപനം കുറക്കുന്നത് സംബന്ധിച്ചും സംഘം ആരോഗ്യ വകുപ്പിന് നിർദേശം നൽകും.

ജൂണ്‍ പകുതിയോടെയാണ് സംസ്ഥാനത്ത് ടി.പി.ആര്‍ നിരക്കനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. 25 പ്രദേശങ്ങളിലായിരുന്നു അന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ തുടരുന്ന 323 മേഖലകളാണുള്ളത്.

ഒരു മാസത്തിലധികം നീണ്ടു നിന്ന കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണവും രോഗ വ്യാപന നിരക്കും കുറഞ്ഞില്ല. ജന ജീവിതം ഇതോടെ കൂടുതല്‍ ദുഷ്കരമായെന്നാണ് ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലെ വിലയിരുത്തല്‍. ഓണക്കാലവും വരുന്നതിനാല്‍ വ്യാപാരത്തിന് അനുകൂലമായ ഇളവുകള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

Post a Comment

0 Comments