Ticker

6/recent/ticker-posts

Header Ads Widget

കോവാക്‌സിനെടുത്തവർക്ക് യാത്രാനുമതി നൽകി ഓസ്‌ട്രേലിയ


ഈ വാക്സിനുകള്‍ സംരക്ഷണം നല്‍കുകമെന്നും വരുന്ന യാത്രക്കാരന്‍ ഓസ്ട്രേലിയയില്‍ ആയിരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കു കോവിഡ്-19 അണുബാധ പകരാനോ വൈറസ് മൂലം ഗുരുതരാവസ്ഥയിലാകാനോ ഉള്ള സാധ്യത കുറയ്ക്കുമെന്നും തെളിയിക്കുന്ന അധിക വിവരങ്ങള്‍ സമീപ ആഴ്ചകളില്‍ ലഭിച്ചിട്ടുണ്ട്. വാക്സിന്‍ സ്പോണ്‍സറില്‍നിന്നോ ലോകാരോഗ്യ സംഘടനയില്‍നിന്നോ ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്,” വാക്‌സിനുകളെ നിയന്ത്രിക്കുകയും അനുതി നല്‍കുകയും ചെയ്യുന്ന ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ തെറാപ്പിറ്റിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്‍ (ടിജിഎ) പ്രസ്താവനയില്‍ അറിയിച്ചു.

”മുന്‍പ് അനുമതി നല്‍കിയ കൊറോണവാക് (സിനോവാക്ക്, ചൈന), കോവിഷീല്‍ഡ് (സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ) എന്നിവയ്‌ക്കൊപ്പം കോവാക്‌സിന്‍, ബിബിഐബിബി-കോര്‍വി (ചൈന) എന്നിവയ്ക്കുള്ള അംഗീകാരം നമ്മുടെ മേഖലയിലെ മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരെപ്പോലെ ചൈനയിലെയും ഇന്ത്യയിലെയും പൗരന്മാരെ ഓസ്ട്രേലിയയിലേക്കുള്ള പ്രവേശനത്തില്‍ പൂര്‍ണമായി വാക്സിനേഷന്‍ എടുത്തവരായി കണക്കാക്കും. ഇത് ഓസ്ട്രേലിയയിലേക്കുള്ള രാജ്യാന്തര വിദ്യാര്‍ഥികള്‍, വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികള്‍ എന്നിവരുടെ തിരിച്ചുവരവിനു കാര്യമായ സ്വാധീനം ചെലുത്തും,” ടിജിഎ വ്യക്തമാക്കി.

കോവാക്‌സിന്റെ അംഗീകാരം സംബന്ധിച്ച അന്തിമ വിലയിരുത്തലിനായി ഡബ്ല്യുഎച്ചഒയുടെ എമര്‍ജന്‍സി യൂസ് ലിസ്റ്റിങ് (ഇയുഎല്‍) സംബന്ധിച്ച സാങ്കേതിക ഉപദേശക സംഘം (ടിഎജി) യോഗം ചേരുന്നതിനു രണ്ടു ദിവസം മുമ്പാണ് ഓസ്ട്രേലിയയുടെ തീരുമാനം വന്നിരിക്കുന്നത്. കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കില്‍നിന്ന് ടിഎജി കൂടുതല്‍ വിവരങ്ങള്‍ തേടിയിരുന്നു.


യുഎഇയില്‍ അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഫൈസര്‍ വാക്സിന്‍ നല്‍കാന്‍ അനുമതി.

യുഎഇയില്‍ (UAE) അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ ഫൈസര്‍ ബയോ എന്‍ടെക് കൊവിഡ് വാക്സിന്‍ (Pfizer-BioNtech covid vaccine) ഉപയോഗിക്കാന്‍ അനുമതി. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് കുട്ടികളുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. ഇതുവരെ നടത്തിയ ക്ലിനിക്കല്‍ പഠനങ്ങളുടെ ഫലങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്‍മിനിസ്‍ട്രേഷന്‍ അതോരിറ്റിയുടെ അനുമതിയും പ്രാദേശിക മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പരിശോധനകളുടെയും ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളിലെ ഉപയോഗത്തിന് അടിയന്തര അനുമതി നല്‍കുന്നതെന്ന് യുഎഇ ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഞ്ച് വയസ് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ വാക്സിന്‍ സുരക്ഷിതമാണെന്നും ശക്തമായ രോഗ പ്രതിരോധ ശേഷി പ്രദാനം ചെയ്യുന്നുണ്ടെന്നും പഠനങ്ങളില്‍ വ്യക്തമായതായി അധികൃതര്‍ പറഞ്ഞു. ഈ പ്രായത്തിലുള്ള കുട്ടികളെ രോഗത്തില്‍ നിന്ന് രക്ഷിക്കുന്നതില്‍ വാക്സിനുകളുടെ ഉപയോഗം ഒരു നിര്‍ണായക ചുവടുവെപ്പാണെന്നും അറിയിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങളുള്ള മുതിര്‍ന്നവരില്‍ നേരത്തെ ഫൈസര്‍, സ്‍പുട്‍നിക് വാക്സിനുകള്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇന്ത്യ വികസിപ്പിച്ച കോവാക്‌സിനെടുത്തവർക്കും ഇനി ഓസ്‌ട്രേലിയയിലേക്കു യാത്ര ചെയ്യാം. യാത്രക്കാരുടെ വാക്‌സിനേഷന്‍ സ്ഥിതി ഉറപ്പിക്കുന്ന കാര്യത്തില്‍ കോവാക്‌സിനെ ‘അംഗീകൃത’ വാക്‌സിനായി പരിഗണിക്കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

ഭാരത് ബയോടെക് നിര്‍മിച്ച കോവാക്‌സിന്‍ ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ)യുടെ അംഗീകാരം ഇനിയും ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഓസ്‌ട്രേലിലയുടെ തീരുമാനം. വാക്‌സിന്‍ സംബന്ധിച്ച് ഭാരത് ബയോടെക്കില്‍നിന്ന് ഡബ്ല്യുഎച്ച്ഒ കഴിഞ്ഞ തിങ്കളാഴ്ച തേടിയിരുന്നു.


Post a Comment

0 Comments