ലോകത്തെ വൈറസ് ബാധയുടെ ഭീതിയിൽ നിർത്തിയ കോവിഡ് രോഗം ഇന്ത്യയിലെത്തിയിട്ട് ഞായറാഴ്ച രണ്ടുവർഷം. രാജ്യത്തെ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത് തൃശ്ശൂരിലായിരുന്നു. 2020 ജനുവരി 30-ന് സ്വരാജ് റൗണ്ടിലുള്ള ജനറൽ ആശുപത്രിയിലായിരുന്നു വൈറസ് ബാധിത ചികിത്സയിലുണ്ടായിരുന്നത്.
ചൈനയിലെ വുഹാനിൽ നിന്നെത്തിയ തൃശ്ശൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയായിരുന്നു അത്. അന്ന് അഡ്മിറ്റായിരുന്നവരെല്ലാം രോഗഭയത്താൽ ആശുപത്രിവിട്ടിരുന്നു. ഇതുവരെ കോവിഡ് കേരളത്തിൽ മാത്രം 53,191 പേരുടെ ജീവനെടുത്തു. രോഗികൾ 58.25 ലക്ഷം കടന്നു.
ഇന്ത്യയില്‍ (india)ആദ്യ കൊവിഡ്(covid) കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് രണ്ട് വര്‍ഷം. നിസാരമായ പകർച്ചവ്യാധിയായി മാത്രം തുടക്കത്തില്‍ കണക്കാക്കിയിരുന്ന വൈറസ് മിന്നല്‍ വേഗത്തിലാണ് മഹാമാരിയായി മാറി ജന ജീവിതത്തെ തലകീഴ് മറിച്ചത്. രണ്ട് വര്‍ഷത്തിനിപ്പറം പലരീതിയില്‍ രൂപാന്തരപ്പെട്ട വൈറസിനെ വിജയിക്കാന്‍ വാക്സീൻ(vaccine) ആയുധമാക്കി പോരാടുകയാണ് രാജ്യം.
2020 ജനുവരി 30ന് രാജ്യത്തെ ആദ്യ കൊവിഡ് കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്പോഴും അതിന്‍റെ ഗൗരവം തിരിച്ചറിയാന്‍ രാജ്യത്തിനായിരുന്നില്ല. കൊവിഡ് വ്യാപനം ആദ്യഘട്ടത്തില്‍ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അരങ്ങൊരുക്കുന്നതായിരുന്നു കാഴ്ച. അനാവശ്യ ഭീതിയെന്ന തരത്തില്‍ പാര്‍ലമെന്‍റില്‍ പോലും ചിത്രീകരിക്കപ്പെട്ടു
വിദേശത്ത് നിന്നെത്തിയവരിലോ അവരുമായി സന്പർക്കം പുലർത്തിയവരിലൊ മാത്രം ഒതുങ്ങി നിന്ന കൊവിഡ് പതിയെ യാത്ര പശ്ചാത്തലം ഇല്ലാത്തവരിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങി. 519 കേസുകളും 9 മരണവും റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ച് 24 ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
മഹാമാരിയെ എങ്ങനെ നേരിടുമെന്നതിലെ ആശയക്കുഴപ്പം എല്ലായിടത്തും ദൃശ്യമായിരുന്നു. ഒറ്റപ്പെട്ടുപോയ കുടിയേറ്റ തൊഴിലാളികളുടെ പലായനം അടക്കം അതിന് തെളിവാണ്. പ്രത്യേക സാനപത്തിക പാക്കേജ് പ്രഖ്യാപിച്ചും വന്ദേഭാരത് പദ്ധതിയിലൂടെ വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാനും ഇതിനിടെ സർക്കാര്‍ മുന്നിട്ടറങ്ങി.
അടിച്ചടല്‍ പൂർണ പരിഹാരമല്ലെന്ന ബോധ്യത്തില്‍ പതിയെ നിയന്ത്രങ്ങള്‍ ലഘൂകരിക്കപ്പെട്ടു. വർഷാവസാനത്തോടെ കൊവിഡ് തരംഗത്തിന്‍റെ ഗ്രാഫ് താഴോട്ട് ഇറങ്ങാൻ തുടങ്ങിയത് വലിയ ആശ്വാസമാവുകയായിരുന്നു. 2021 ജനുവരി പതിനാറ് മുതല്‍ വാക്സിൻ ആയുധമാക്കി ഇന്ത്യ പൊരുതി തുടങ്ങി. എന്നാല്‍ അധികം വൈകാതെ ആദ്യ തരംഗത്തെക്കള്‍ ഭീകരമായി രണ്ടാം തരംഗം ഇന്ത്യയില്‍ ആഞ്ഞടിച്ചു. ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു. ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്നതും മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകി നടക്കുന്നതും അന്താരാഷ്ട്ര തലത്തില്‍ പോലും വാർത്തയായി.ഏപ്രില്‍ 30 ന് നാല് ലക്ഷം പ്രതിദിന കേസുകളും 3500 പ്രതിദിന മരണവും ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്തു. മെയ് അവസാനത്തോടെ കേസുകള്‍ കുറഞ്ഞു തുടങ്ങി.
രണ്ടാം തരംഗം അവസാനിക്കുമെങ്കിലും പുതിയ തരംഗം വരുമെന്ന് മുന്നറിയിപ്പ് നല്‍കിയ വിദ്ഗധര്‍ ജാഗ്രത വേണമെന്ന് തുടര്‍ച്ചയായി ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. വൈറസിന്‍റെ വകഭേദങ്ങള്‍ ഡെല്‍റ്റയായും ഒമിക്രോണായും പരിണമിക്കുന്നതാണ് പിന്നീട് കണ്ടത്. രണ്ടാം തരംഗത്തില്‍ നിന്ന് മൂന്നാം തരംഗത്തിലേക്ക് രാജ്യം എത്തുന്പോള്‍ വാക്സിനേഷനിലും പ്രതിരോധത്തിലുമെല്ലാം ഇന്ത്യ ഏറെ മുന്നേറി കഴിഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ വാക്സീൻ വിതരണം ഇന്ന് എത്തി നില്‍ക്കുന്നത് 165 കോടി ഡോസിലാണ്. രണ്ട് ഡോസ് വാക്സിന് ശേഷം കരുതല്‍ ഡോസ് വിതരണം ചെയ്യാന്‍ രാജ്യം ആരംഭിച്ച് കഴിഞ്ഞു.
പിന്നിട്ട് പ്രതിസന്ധിയുടെ രണ്ട് വര്‍ഷക്കാലം രാജ്യത്തെ പലതും പഠിപ്പിച്ചു. രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തെ കുടുതല്‍ കരുതലോടെ സർക്കാരുകള്‍ നേരിടുന്നതാണ് കാണുന്നത്. നാല് കോടി എട്ട് ലക്ഷം പേര്‍ക്ക് ഇതിനോടകം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞു. നാല് ലക്ഷത്തി 93 മൂവായിരം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മൂന്ന് കോടി 83 ലക്ഷത്തിലധികം പേര്‍ രോഗമുക്തരായി മൂന്നാതരംഗം തുടരവെ ഇരുപത് ലക്ഷം പേർ ചികിത്സയില്‍ കഴിയുന്നുവെന്നത് ജാഗ്രത കൈവിടരുതെന്ന് ഇന്ത്യയെ ഓർമിപ്പിക്കുന്നതാണ്.
കോവിഡിനെ ഭയന്ന് കഴിഞ്ഞ കാലത്ത് നിന്ന് കോവിഡിനൊപ്പം ജീവിക്കുക എന്ന സമീപനത്തിലേക്ക് നമ്മള്‍ മാറിക്കഴിഞ്ഞു.
രണ്ട് കൊല്ലം മുന്‍പ് ഇതേ ദിവസം തുടങ്ങിയതാണ് കോവിഡിനോടുള്ള മലയാളിയുടെയും രാജ്യത്തിന്റെയും പോരാട്ടം. പോസിറ്റീവ്, നെഗറ്റീവ് എന്നീ വാക്കുകള്‍ക്ക് ഇപ്പോള്‍ പഴയ അര്‍ത്ഥമല്ല. ലോക്ക്ഡൗണും ക്വറന്റൈനും ഐസൊലേഷനുമെല്ലാം ജീവിതത്തിന്റെ ഭാഗമായി.മാസ്കിടാനും ഏത് നേരവും കൈ കഴുകാനും സോപ്പിടാനും ശീലിച്ചു. ഇരിക്കാന്‍ നേരമില്ലാതെ ഓടിക്കൊണ്ടിരുന്ന നമ്മളെ ഒരു വൈറസ് മാസങ്ങള്‍ വീട്ടിലിരുത്തി. പരിപാടികള്‍ ഓണ്‍ലൈനിലേക്ക് ചുരുങ്ങി.
ഇന്നും നാം ആ വൈറസിന്റെ പിടിയിലാണ്. ദിവസവും അരലക്ഷത്തിലധികം പേര്‍ രോഗികളാകുന്നു. കോവിഡിന്റെ കൂടെ ജീവിക്കുന്നു എന്നതിനപ്പുറം കോവിഡിനെ ഒഴിവാക്കാന്‍ നാം ശ്രമിക്കുന്നുണ്ടോ എന്ന് ആലോചിക്കേണ്ടതാണ്. നിര്‍ഭയം കൈകൊടുത്ത് സ്വീകരിക്കാനും ആലിംഗനം ചെയ്യാനും സാധിക്കുന്ന ഒരു കാലത്തിനായി നമുക്ക് കാത്തിരിക്കാം.
0 Comments