Ticker

6/recent/ticker-posts

Header Ads Widget

ഗൗരി ലക്ഷ്മിയുടെ ചികിത്സ ഇന്ന് ആരംഭിക്കും; ഇനി വേണ്ടത് രണ്ടേമുക്കാൽ കോടി രൂപ

സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച രണ്ടരവയസുകാരി ഗൗരി ലക്ഷ്മിയുടെ ചികിത്സ ഇന്ന് ആരംഭിക്കും. 16 കോടി രൂപ വിലയുള്ള മരുന്ന് വിദേശത്തുനിന്ന് എത്തിയിരുന്നു. ഗഡുക്കളായാണ് മരുന്നിന് പണം നൽകുന്നത്. ആദ്യ ഗഡുവായി 9 കോടി രൂപ നൽകിയാണ് മരുന്ന് എത്തിച്ചത്. ഇനി 2.75 കോടി രൂപ കൂടി മരുന്നിന് വേണ്ടി ആവശ്യമുണ്ടെന്ന് ഗൗരി ലക്ഷ്മിയുടെ കുടുംബം പറഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ഗൗരിയുടെ ചികിത്സ.

യുഎസ് കമ്പനിയിൽ നിന്നാണ് ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി മരുന്നെത്തിച്ചത്. ക്രൗഡ് ഫണ്ടിങ് ഉൾപ്പെടെ നടത്തിയാണ് ഗൗരിയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഗൗരിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകിയിരുന്നു.

ഷൊർണ്ണൂർ കുളപ്പുളളിയിലാണ് ഗൗരി ലക്ഷ്മിയുടെ വീട്. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരുടെ സഹായത്താൽ മാസ് ക്യാംപെയിനിങ്ങിലൂടെയാണ് 13 കോടിയോളം രൂപ ഇതുവരെ ലഭിച്ചത്. ബാക്കി തുക കൂടി കണ്ടെത്താൻ സുമനസുകളുടെ സഹായം കാത്തിരിക്കുകയാണ് ഗൗരിയുടെ പിതാവ് ലിജുവും മാതാവും.

Post a Comment

0 Comments