Ticker

6/recent/ticker-posts

Header Ads Widget

ഗൂഗിള്‍പേ വഴി ലക്ഷങ്ങള്‍ കൈക്കൂലി;'ഓപ്പറേഷന്‍ ജാസൂസി'ല്‍ കുടുങ്ങി മോട്ടര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: വിജിലന്‍സിന്റെ 'ഓപ്പറേഷന്‍ ജാസൂസി'ല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കൈക്കൂലി ഇടപാട്. ഏജന്റുമാരില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തത് ലക്ഷങ്ങളുടെ കൈക്കൂലിപ്പണമാണ്. ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ വഴി ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള യുപിഐ സംവിധാനം ഉപയോഗിച്ച് കൈക്കൂലി വാങ്ങിന്നതായി വിജിലന്‍സ് കണ്ടെത്തി. ഇതിന് പുറമേ, നേരിട്ടും സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴിയും ഉദ്യോഗസ്ഥര്‍ കൈക്കൂലിപ്പണം വാങ്ങുന്നതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പരിവാഹന്‍ വെബ്‌സൈറ്റ് വഴിയാണ് നടത്തേണ്ടത്. പരിവാഹന്‍ വഴി അപേക്ഷ സമര്‍പ്പിച്ചാലും അതിന്റെ ഫിസിക്കല്‍ കോപ്പി മോട്ടോര്‍ വാഹന വകുപ്പില്‍ നേരിട്ട് ഹാജരാക്കണം. ഈ നിബന്ധന മുതലാക്കി വലിയ തോതില്‍ അഴിമതി മോട്ടോര്‍ വാഹന വകുപ്പില്‍ നടക്കന്നതായായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് 'ഓപ്പറേഷന്‍ ജാസൂസ്' എന്ന് പേരിട്ട് വിജിലന്‍സ് ഇന്നലെ വൈകിട്ട് 3.30 മുതല്‍ മിന്നല്‍ പരിശോധന നടത്തിയത്. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് ഐജി എച്ച്. വെങ്കിടേഷ്, ഇന്റലിജന്‍സ് ഐജി എസ്.ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോന നടന്നത്.

സംസ്ഥാനത്തെ 53 ആര്‍.ടി.ഒ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ വലിയ തോതില്‍ കൈക്കൂലി ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. പരിശോധനകള്‍ കര്‍ശനമായ സാഹചര്യത്തില്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി ഇടപാട് നടക്കുന്നുവെന്നും കണ്ടെത്തി. ഉദ്യോഗസ്ഥര്‍ നേരിട്ട് കൈക്കൂലി വാങ്ങുന്നതിന് പകരം ഏജന്റുമാരാണ് ഇത് ശേഖരിക്കുന്നത്. തുടര്‍ന്ന് ഓഫീസിന് പുറത്തുവെച്ച് നേരിട്ടോ, ഗൂഗിള്‍ പേ വഴിയോ കൈമാറുകയാണ്. ഇതിന് പുറമേ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴി കൈക്കൂലി നല്‍കുന്നതായും കണ്ടിത്തിയിട്ടുണ്ട്.

കോട്ടയം ആര്‍ടി ഓഫിസില്‍ ഏജന്റുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഗൂഗിള്‍ പേ വഴി 1,20,000 രൂപ കൈക്കൂലി നല്‍കിയതായി കണ്ടെത്തി. അടിമാലി ആര്‍ടി ഓഫിസില്‍ ഗൂഗിള്‍ പേ വഴി 97,000 രൂപ ഏജന്റുമാര്‍ നല്‍കി. ചങ്ങനാശേരി ആര്‍ടി ഓഫിസിലെ ഉദ്യേഗസ്ഥന് ഏജന്റുമാര്‍ വഴി ഗൂഗിള്‍ പേയിലൂടെ 72,200 രൂപയാണ് കൈക്കൂലിയായി നല്‍കിയത്.

നെടുമങ്ങാട് ആര്‍ടി ഓഫിസില്‍ ഏജന്റിന്റെ പക്കല്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള 1,50,000 രൂപയാണ് പിടിച്ചെടുത്തത്. കൊണ്ടോട്ടി ആര്‍ടി ഓഫീസില്‍ നില്‍ക്കുകയായിരുന്ന ഏജന്‍ില്‍നിന്ന് 1,06,000 രൂപയും പിടിച്ചെടുത്തു. വടകര ആടി ഓഫീസില്‍ ടൈപ്പിസ്റ്റിന്റെ ബാഗില്‍ നിന്ന് ഓഫീസുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു.

Post a Comment

0 Comments