ദോഹ : ഖത്തര്‍ ലോകകപ്പ് ഫൈനലില്‍
കിരീടം ചൂടി വേദിയിലെത്തിയ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ ഖത്തര്‍ അമീർ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അറബ് ജനതയുടെ ഏറ്റവും ഉന്നതമായ 'ബിഷ്ത് ' മേല്‍ക്കുപ്പായം ധരിപ്പിച്ചത് ലോകകപ്പ് സമാപന വേദിയിലെ ഏറ്റവും വലിയ കയതുകക്കാഴ്ചയായി.
അറബ് മണ്ണില്‍ ആദ്യമായി നടന്ന ലോകകപ്പില്‍
താരങ്ങളില്‍ താരമായി നിറഞ്ഞുനിന്ന
മെസ്സിയെ അറബ് പാരമ്പര്യം അനുസരിച്ച്
ഏറ്റവും ഉന്നത പദവിയിലിരിക്കുന്നവര്‍
സവിശേഷ സന്ദര്‍ഭങ്ങളില്‍ മാത്രം
ധരിക്കുന്ന 'ബിഷ്ത് 'എന്ന പേരില്‍
അറിയപ്പെടുന്ന മേല്‍ക്കുപ്പായം സ്വന്തം
കൈകള്‍ കൊണ്ട് ധരിപ്പിച്ചാണ് അമീര്‍
അഭിനന്ദിച്ചത്.
ഭരണാധികാരികൾ, ഉന്നത കുടുംബങ്ങളില്‍
പെട്ട ശൈഖുമാര്‍ എന്നിവര്‍
വിവാഹം,പെരുന്നാള്‍ നമസ്കാരം,ങൂമുഅ
നമസ്കാരം തുടങ്ങി അറബ്
സംസ്കാരവുമായി ബന്ധപ്പെട്ട സവിശേഷ
സന്ദര്‍ഭങ്ങളില്‍ മാത്രമാണ് 'ബിഷ്ത്
ധരിക്കാറുള്ളത്.
ഇതിന് പുറമെ വെള്ളിയാഴ്ച്ചകളിലെ ജുമുഅ ഖുതുബ നിര്‍വഹിക്കുന്ന ഇമാമുമാര്‍ക്കും ഈ ഭാജകീയ വേഷം ധരിക്കാന്‍
അനുമതിയുണ്ട്. ലോകകിരീടം ചൂടിയ
അര്‍ജന്റീനിയന്‍ നായകനെ ഈ വസ്തം
അണിയിച്ചതിലൂടെ അറബ് ലോകത്തിന്റെ
ഏറ്റവും പരമോന്നതമായ സാംസ്കാരിക
ബഹുമതി നല്‍കി ഖത്തർ അ്മീർ മെസ്സിയെ ആദരിക്കുകയായിരുന്നു.
ഇതിനു പുറമെ മറ്റൊരു രാഷ്ട്രീയ മാനം കൂടി
ഈ 'ബിഷ്ത് ' ധരിപ്പിക്കലിന്
പിന്നിലുണ്ടെന്ന് അറബ് സംസ്കാരവുമായി
അടുത്ത് പരിചയമുള്ളവര്‍
വിശദീകരിക്കുന്നു. അറബികളുടെ ഏറ്റവും
ഉന്നതമായ ബിഷ്തും തലയില്‍ ധരിക്കുന്ന
ഇഗാലും പുരുഷത്വത്തിന്റെ
ലക്ഷണമായാണ് അറബികള്‍ക്കിടയില്‍
അറിയപ്പെടുന്നത്. ഫൈനലില്‍ ഫ്രാന്‍സ്
ജയിക്കുകയാണെങ്കില്‍ സ്വവര്‍ഗ
രതിക്കാരെ പ്രതിനിധീകരിക്കുന്ന മഴവില്‍
പതാക ഉയര്‍ത്തുമെന്ന്
പ്രഖ്യാപിച്ചിരുന്നു. ഇതിന് പകരമായി
മെസ്സിയെ പുരുഷത്വത്തിന്റെ ലക്ഷണമായ
ബിഷ്ത് ധരിപ്പിച്ച് ആദരിച്ചതിലൂടെ
മറ്റൊരു വെല്ലവിളിക്ക് കൂടി ഖത്തര്‍ മറുപടി വിശദീകരിക്കുന്നു.
അറബികളുടെ ഏറ്റവും ഉന്നതമായ ബിഷ്തും തലയില്‍ ധരിക്കുന്ന ഗാലും പുരുഷത്വത്തിന്റെ ലക്ഷണമായാണ് അറബികള്‍ക്കിടയില്‍
അറിയപ്പെടുന്നത്. ഫൈനലില്‍ ഫ്രാന്‍സ്
ജയിക്കുകയാണെങ്കില്‍ സ്വവര്‍ഗ
രതിക്കാരെ പ്രതിനിധീകരിക്കുന്ന മഴവിൽ പതാക ഉയര്‍ത്തുമെന്ന്
പ്രഖ്യാപിച്ചിരുന്നു.
ഇതിന് പകരമായി മെസ്സിയെ പുരുഷത്വത്തിന്റെ ലക്ഷണമായ ബിഷ്ത് ധരിപ്പിച്ച് ആദരിച്ചതിലൂടെ
മറ്റൊരു വെല്ലുവിളിക്ക് കൂടി ഖത്തര്‍ മറുപടി
നല്‍കിയെന്നാണ് ഇവർ വിശദീകരിക്കുന്നത്.
അറബ് ജനത കാല്‍പതന്തുകളിയിലെ
മിശിഹാക്ക് നല്‍കിയ സഹിഷ്ണുതയുടെ
സ്നേഹാദരവെന്ന നിലയില്‍ കൂടി ഈ ധന്യ
നിമിഷം ലോകകപ്പ് ചരിത്രത്തില്‍ ഇടം
പിടിക്കുമെന്ന് ഉറപ്പ്.
0 Comments