ഹൈദരാബാദിലെ നാഷണൽ ഫോറൻസിക് ലാബിലെ പരിശോധനാ ഫലം പ്രോസിക്യൂഷന് ലഭിച്ചു. കോടതിയുടെ അനുമതിയോടെയാണ് പരിശോധന നടന്നത്. മുമ്പ് ഈ നാല് പേരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സയനൈഡ് അംശം കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് വീണ്ടും കോടതിയുടെ അനുമതിയോടെ കേന്ദ്ര ഫോറന്‍സിക് ലാബിലേയ്ക്ക് അയക്കുകയായിരുന്നു.
2002 മുതൽ 2014 വരെയുള്ള കാലയളവിലാണ് ഇവർ കൊല്ലപ്പെട്ടത് . 2019 ല്‍ ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത ശേഷം പരിശോധനക്കയച്ചിരുന്നു. അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. റോയ് തോമസ് , സിലി എന്നിവരുടെ മൃതദേഹങ്ങളില്‍ സയനൈഡ് സാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കൂടത്തായി കൊലപാതക പരമ്പക കേസ് പരിഗണിക്കുന്നത്. റോയ് തോമസ് കേസിൽ വിചാരണ അടുത്തമാസം ആരംഭിക്കും.
0 Comments