Ticker

6/recent/ticker-posts

Header Ads Widget

വാക്‌സിനേഷന്‍റെ 'നൂറ് കോടി ക്ലബില്‍' രാജ്യം:ചരിത്രനേട്ടം ആഘോഷമാക്കാനൊരുങ്ങി കേന്ദ്രം


ന്യുഡൽഹി: ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞം എന്ന വിശേഷണത്തോടെ തുടങ്ങിയ ഇന്ത്യയുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഒൻപത് മാസങ്ങൾ പിന്നിടുമ്പോൾ ഒരു വലിയ നാഴികകല്ല് പിന്നിടുകയാണ് രാജ്യം. ഇന്ന് രാവിലെ 9.47-ഓടെ രാജ്യത്ത് നൽകിയ വാക്സിൻ ഡോസുകളുടെ എണ്ണം 100 കോടി പൂർത്തിയാക്കി. ചൈനയ്ക്ക് ശേഷം നൂറ് കോടി വാക്സിനേഷൻ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഈ നേട്ടം ആഘോഷിക്കുന്നതിനായി കേന്ദ്ര സർക്കാർ വലിയ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

വ്യാഴാവ്ച രാവിലെ 9.47നാണ് രാജ്യത്ത് ഇതുവരെയുള്ള പ്രതിരോധ കുത്തിവെയ്പുകളുടെ എണ്ണം 100 കോടി കഴിഞ്ഞതായി കോവിൻ പോർട്ടലിൽ രേഖപ്പെടുത്തിയത്. 275 ദിവസങ്ങൾ കൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. 18 വയസിന് മുകളിലുള്ളവരിൽ 75 ശതമാനം പേർക്ക് ആദ്യ ഡോസും 31 ശതമാനം പേർക്ക് രണ്ട് ഡോസും നൽകി.

യോഗ്യതയുള്ള എല്ലാവരും കാലതാമസം കൂടാതെ കുത്തിവെപ്പ് എടുക്കണമെന്നും 'ചരിത്രപരമായ' ഈ യാത്രയിൽ എല്ലാവരും അവരുടേതായ കൈയൊപ്പ് ചാർത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അഭ്യർത്ഥിച്ചു. ഇന്ന് ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങിൽ ഗായകൻ കൈലാഷ് ഖേർ തയാറാക്കിയ ഒരു ഗാനവും ഒരു വീഡിയോയും അദ്ദേഹം പുറത്തിറക്കും. 1400 കിലോഗ്രാമോളം ഭാരം വരുന്ന ഏറ്റവും വലിയ ദേശീയ പതാക ചെങ്കോട്ടയിൽ നടക്കുന്ന ഈ ചടങ്ങിൽ ഉയർത്തുമെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ട്രെയിനുകളിലും വിമാനങ്ങളിലും കപ്പലുകളിലും ഉച്ചഭാഷിണികളിലൂടെ വാക്സിനേഷൻ നൂറ് കോടി കടക്കുന്നതിന്റെ അറിയിപ്പുകൾ ജനങ്ങളിലേക്കെത്തിക്കാൻ വേണ്ട നടപടികൾ കേന്ദ്രസർക്കാർ പൂർത്തിയാക്കിക്കഴിഞ്ഞു. സെക്കന്റിൽ 700 ഡോസ് വാക്സിൻ ഡോസുകളാണ് രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ നൂറ് കോടി തികയ്ക്കുന്ന വ്യക്തിയെ കണ്ടെത്താൻ പ്രയാസമായിരിക്കുമെന്ന് ദേശീയ ആരോഗ്യ അതോറിറ്റി മേധാവി ആർ. എസ്. ശർമ്മ ദേശീയ മാധ്യമത്തോട് പറഞ്ഞു.



Post a Comment

0 Comments