Ticker

6/recent/ticker-posts

Header Ads Widget

തക്കാളിക്കറി മാത്രമല്ല, ഇനി കാബേജ് തോരനും പൊള്ളും

കാബേജിന്റെ വില ഒരാഴ്ചയ്ക്കുള്ളിൽ ഇരട്ടിയായി വർധിച്ചു. കഴിഞ്ഞയാഴ്ച 30 രൂപയ്ക്ക് വിറ്റിരുന്നു കാബേജ് ശനിയാഴ്ച ഉദുമലൈ ചന്തയിൽ നടന്ന ലേലത്തിൽ 60 രൂപയ്ക്കാണ് വിറ്റുപോയത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് കാബേജിന് വില ഇത്ര വർധിക്കുന്നത്.

കഴിഞ്ഞ മാസങ്ങളിൽ തുടർച്ചയായി കനത്തമഴ പെയ്തതുമൂലം വിളവ് കുറഞ്ഞതും വിപണിയിൽ വിളകൾ എത്താത്തതുമാണ് വില വർധിക്കുന്നതിന് പ്രധാനകാരണം. മറയൂർ മേഖലയിൽ കാന്തല്ലൂരിൽനിന്നാണ് കാബേജ് എത്തിയിരുന്നത്. എന്നാൽ കാന്തല്ലൂരിലും കാബേജ് കൃഷി മഴമൂലം ഇല്ലാതായി. മൈസൂർ മേഖലയിൽനിന്നും പച്ചക്കറി വന്നതാണ് വില കൂടുതൽ ഉയരാതിരുന്നതിന് കാരണം. തക്കാളിക്ക് വില 200 രൂപ വരെ വർധിച്ചിരുന്നു.

ഇപ്പോൾ ചില്ലറ വില്പനശാലകളിൽ 120 രൂപയാണ് തക്കാളി വില. 300 രൂപ വിലയുള്ള മുരിങ്ങക്ക ഇപ്പോൾ ചന്തകളിൽ എത്തുന്നില്ല. സവാള- 42, വെണ്ടക്ക-85, പച്ചമുളക് -80, ഉരുളക്കിഴങ്ങ്

Post a Comment

0 Comments