Ticker

6/recent/ticker-posts

Header Ads Widget

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ഇന്ന് രാവിലെ 10 മുതല്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയാണ് പോളിങ്. രാജ്യവ്യാപകമായി 68 പോളിങ് ബൂത്തുകളാണ് തിരഞ്ഞെടുപ്പ് അതോറിറ്റി തയ്യാറാക്കിയിരിക്കുന്നത്. 22 വര്‍ഷത്തിന് ശേഷമാണ് വോട്ടെടുപ്പിലൂടെ അധ്യക്ഷനെ കോണ്‍ഗ്രസ് തിരഞ്ഞെടുക്കുന്നത്. 9308 വോട്ടര്‍മാരാണ് രഹസ്യബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തുക. പുറമേ പറയുന്നില്ലെങ്കില്‍ പോലും ഹൈക്കമാന്‍ഡ് പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ്.

'മാറ്റത്തിന് ഒരു വോട്ട്' മുദ്രാവാക്യം ഉയര്‍ത്തിയാണ് ശശി തരൂര്‍ എംപിയുടെ മല്‍സരം. വോട്ട് ചോദിച്ചെത്തിയ ഖാര്‍ഗെയെ സ്വീകരിക്കാന്‍ നേതാക്കളുടെ വന്‍നിര ഓരോ സംസ്ഥാനത്തുമെത്തിയപ്പോള്‍ തരൂരിന് തണുപ്പന്‍ സ്വീകരണമായിരുന്നു. ഗുവാഹത്തി, മധ്യപ്രദേശ് പിസിസികളിലാണ് തരൂരിന് മാന്യമായ സ്വീകരണം നല്‍കിയത്. മുതിര്‍ന്ന നേതാക്കളില്‍ കമല്‍നാഥും ഉമ്മന്‍ചാണ്ടിയും മാത്രമാണ് കൂടിക്കാഴ്ചയ്ക്ക് തയ്യാറായത്. കേരളത്തിലെ അടക്കം യുവനേതാക്കള്‍ തന്നെ പിന്തുണ്ക്കുമെന്ന പ്രതീക്ഷയിലാണ് തരൂര്‍.

സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും എഐസിസി ആസ്ഥാനത്തെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തും. എഐസിസികളിലും പിസിസികളിലുമായി 67 ബൂത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 46 പേര്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ വോട്ട് ചെയ്യും. 1,238 വോട്ടര്‍മാരുള്ള യുപിയില്‍ ആറ് ബൂത്തുകളാണ് തയ്യാറാക്കിയിരിക്കുന്നത്. രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ്. ബാലറ്റ് പെട്ടികള്‍ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 25 വര്‍ഷത്തിനിടെ ആദ്യമായി ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്ക് എത്തുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. രാവിലെ പത്തുമണി മുതല്‍ നാലുമണി വരെയാണ് പോളിങ്. നിര്‍ണായകമായ പാര്‍ട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സംസ്ഥാന ആസ്ഥാനമായ ഇന്ദിരാഭവന്‍ ശ്രദ്ധാകേന്ദ്രമാകുകയാണ്.

എഐസിസിയിലും, പി സി സി കളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 9308 വോട്ടർമാരാണുള്ളത്.രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറ്റിൽ ആദ്യം മല്ലികാർജ്ജുൻ ഖാർഗെയുടെ പേരും, രണ്ടാമത് തരൂരിന്റെ പേരുമാണ് ഉള്ളത്. ഖാർഗെ കർണ്ണാടകത്തിലും, തരൂർ കേരളത്തിലും വോട്ട് ചെയ്യും. ബാലറ്റ് പെട്ടികൾ ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. നല്ല ആത്മവിശ്വാസമുണ്ടെന്നാണ് ഖാർഗെയുടെ പ്രതികരണം. കോൺഗ്രസിൽ മാറ്റം ആഗ്രഹിക്കുന്നവർ തനിക്ക് വോട്ട് ചെയ്യുമെന്ന് ശശി തരൂരും വ്യക്തമാക്കി.

രണ്ട് പതിറ്റാണ്ടിനിപ്പുറം നടക്കുന്ന തെരഞ്ഞെടുപ്പിന് ഏറെ പ്രത്യേകതകൾ ഉണ്ട്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തുടക്കം മുതല്‍ നടന്നത് നാടകീയ നീക്കങ്ങളാണ്. വിശ്വസ്തനായ അശോക് ഗലോട്ടിനെ താക്കോല്‍ ഏല്‍പിക്കാന്‍ നോക്കിയെങ്കിലും രാജസ്ഥാന്‍ വിട്ടൊരു കളിക്കും തയ്യാറാകാത്ത ഗെലോട്ട് ഹൈക്കമാന്‍ഡിന്‍റെ ആക്ഷന്‍ പ്ലാന്‍ തകര്‍ത്തു. അങ്ങനെ, കറങ്ങിത്തിരഞ്ഞ് ഒടുവില്‍ നറുക്ക് വീണത് എണ്‍പതുകാരനായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് ആണ്. ഗാന്ധി കുടംബമല്ലാതെ ആര് നിന്നാലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച തരൂര്‍ ഖാര്‍ഗയെ നേരിടാന്‍ ഗോദയിലെത്തി. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയല്ല മല്ലികാര്‍ജ്ജന്‍ ഖാര്‍ഗെയെന്ന് നേതൃത്വം ആവര്‍ത്തിച്ചെങ്കിലും കണ്ടത് പാര്‍ട്ടി സംവിധാനങ്ങള്‍ മുഴുവനും ഖാര്‍ഗെക്ക് പിന്നില്‍ അണിനിരക്കുന്നതാണ്

എന്തായാലും വോട്ടെടുപ്പ് സംബന്ധിച്ച തരൂരിന്‍റെ പരാതി ഫലം കണ്ടിട്ടുണ്ട്. വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേർക്ക് 1 എന്നെഴുതണമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സമിതി തിരുത്തി. ടിക് മാര്‍ക്ക് ചെയ്താല്‍ മതിയെന്ന് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ട്രി വ്യക്തമാക്കി. ഒന്ന് (1) എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് തരൂര്‍ പരാതി നല്‍കിയിരുന്നു. ടിക്ക് മാർക്ക് ഇടുന്നതാണ് അഭികാമ്യം. വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേർക്ക് 1 എന്നെഴുതണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി നിർദ്ദേശം നല്‍കിയിരുന്നത്. ബാലറ്റ് പേപ്പറിൽ ആദ്യം പേരുള്ള ഖാർഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നും തരൂർ കുറ്റപ്പെടുത്തി.ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് സമിതി തീരുമാനം തിരുത്തിയത്. നേരത്തേ വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ളവരുടെ മേല്‍വിലാസം ലഭ്യമല്ലെന്ന തരൂരിന്‍റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു

Post a Comment

0 Comments