പുതുവർഷത്തെ വരവേറ്റ് ലോകം. പസിഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2023 പിറന്നത്. വൈകിട്ട് ഇന്ത്യൻ സമയം മൂന്നരയോടെയാണ് കിരിബാത്തി ദ്വീപിൽ ലോകം പുതുവർഷത്തെ വരവേറ്റത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ടോംഗ, സമോവ ദ്വീപുകളിലും നവവർഷമെത്തി.
നാലരയോടെ ന്യൂസിലൻഡിലെ ഓക്‌ലൻഡ് 2023 -നെ വരവേൽക്കുന്ന ആദ്യ പ്രധാന നഗരമായി. ആഘോഷാരവങ്ങളോടെ ലോകത്തെ ആദ്യം വരവേറ്റത് ന്യൂസിലൻഡാണ്. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി ന്യൂസിലൻഡിലെ ഓക്‌ലൻഡ് നഗരം 2023-നെ എതിരേറ്റു. ഹാർബർ ബ്രിഡ്ജ് അടക്കമുള്ള പ്രധാന ഇടങ്ങൾ എല്ലാം തന്നെ ദീപാലങ്കാരങ്ങളാൽ അലംകൃതമായിരുന്നു. സിഡ്‌നിയും ഏറെ വർണാഭമായി പുതുവർഷത്തെ വരവേറ്റു. ഹാർബർ ബ്രിഡ്ജിലും ഓപ്പെറ ഹൌസ് പരിസരങ്ങളിലുമായി നടന്ന വെടിക്കെട്ടിന് പത്ത് ലക്ഷത്തോളം പേർ സാക്ഷിയായി. അടുത്തതായി ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഇന്ത്യൻ സമയം വൈകീട്ട് ആറരയോടെ പുതുവത്സരാഘോഷങ്ങൾക്കുള്ള കൌണ്ട് ഡൌൺ ആരംഭിക്കും.
സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് വമ്പന്‍ ആഘോഷം നടക്കുന്നത്. ലഹരി ഉപയോഗം തടയാൻ കർശന നിരീക്ഷണമുണ്ട്.
ഇന്ത്യ ഉള്‍പ്പടെ വിവിധരാജ്യങ്ങളില്‍ പുതുവര്‍ഷം പുലരാന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കിയാണ്. എന്നാല്‍ മറ്റ് പല വിദേശ രാജ്യങ്ങളും ഇതിനകം 2023-നെ വരവേറ്റുകഴിഞ്ഞു. പസഫിക് ദ്വീപ് രാജ്യമായ കിരിബാത്തിയാണ് 2023-നെ ആദ്യം സ്വാഗതം ചെയ്തത്. തൊട്ടുപിന്നാലെ ന്യൂസീലാന്‍ഡ്, ഓസ്‌ട്രേലിയ, ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളിലുമാണ് യഥാക്രമം പുതുവര്‍ഷമെത്തിയത്.
കോവിഡ് മഹാമാരിയുടെ നിഴല്‍വീണ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകം മറ്റൊരു പുതുവര്‍ഷത്തെ ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ്.
പുതുവര്‍ഷത്തോട് അനുബന്ധിച്ച് ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ വലിയ ആവേശത്തോടെയാണ് ബോള്‍ ഡ്രോപ്പ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ചെറിയ രീതിയിലാണ് ഈ ആഘോഷപരിപാടി സംഘടിപ്പിച്ചിരുന്നത്. കോവിഡ് വാക്‌സിനേഷനും മാസ്‌കും പങ്കെടുക്കുന്നവരുടെ എണ്ണത്തിലുള്ള നിയന്ത്രണവും ഉള്‍പ്പടെ കടുത്ത നിയന്ത്രണങ്ങളും മുന്‍വര്‍ഷങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ യാതൊരു നിയന്ത്രണവുമില്ലാതെ ആളുകള്‍ക്ക് ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനാകും.
അതേസമയം ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ സിഡ്‌നിയില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വര്‍ണാഭമായ കരിമരുന്ന് പ്രയോഗത്തോടെയുള്ള കാഴ്ചവിസ്മയമാണ് ഒരുക്കിയത്. ന്യൂസിലാന്‍ഡിലെ ഓക്ക്‌ലന്‍ഡിലും വര്‍ണാഭമായ കരിമരുന്ന് പ്രയോഗമാണ് നടന്നത്. ലോകത്ത് പുതുവര്‍ഷത്തെ ആഘോഷപൂര്‍വം വരവേല്‍ക്കുന്ന നഗരങ്ങളിലൊന്നാണിത്.
0 Comments