യുവതിയെ വിളിച്ചു വരുത്തിയത് ഭർത്താവുമായുള്ള പ്രശ്‌ന പരിഹാര പൂജയ്ക്കെന്ന് വിശ്വസിപ്പിച്ച്; പദ്ധതി പാളിയത് ഇടനിലക്കാരിയുടെ പരിചയക്കാരൻ വീട്ടിലെത്തിയതോടെ; തിരുവല്ലയിലെ നരബലി ശ്രമത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
തിരുവല്ല: ഇലന്തൂരിലെ ഇരട്ട നരബലിയുടെ ഞെട്ടൽ മാറുന്നതിനു മുമ്പേ മറ്റൊരു നരബലിയുടെ വാർത്ത കൂടി പുറത്തു വന്നിരിക്കുകയാണ് തിരുവല്ലയിൽ നിന്ന്. ഡിസംബർ 8 ന് അർധരാത്രിയാണ് സംഭവം നടന്നത്. കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയെ ഇടനിലക്കാരി അമ്പിളി പൂജയ്ക്കെന്നു വിശ്വസിപ്പിച്ച് തിരുവല്ല കുറ്റപ്പുഴയിൽ എത്തിക്കുകയായിരുന്നു.
ഭർത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാൻ പൂജ നടത്താം എന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് കളം വരച്ച് ശരീരത്തിൽ പൂമാലകൾ ചാർത്തി. മന്ത്രവാദി വലിയ വാളെടുത്ത ശേഷം യുവതിയെ ബലി നൽകാൻ പോകുന്നു എന്ന് പറഞ്ഞു. ഇതെസമയം ഇടനിലക്കാരി അമ്പിളിയുടെ പരിചയക്കാരൻ വീട്ടിലെത്തി ബെല്ലടിച്ചു. ഇതോടെ പദ്ധതി പാളി. ഉടൻ യുവതി മുറിയിൽ നിന്നോടി പുറത്ത് വന്നയാളോട് രക്ഷപെടുത്താൻ അഭ്യർത്ഥിച്ചു. പുറത്ത് നിന്ന് വന്നയാൾ നേരം പുലരും വരെ തന്റെ ഒപ്പം ഇരുന്നുവെന്നും യുവതി മൊഴി നൽകി. കുടർന്ന് രാവിലെ തന്നെ യുവതി കൊച്ചിക്ക് തിരിച്ചു പോയി.
0 Comments